കായൽസ്വപ്നം
അങ്ങകലെ തെങ്ങിൻ-
തലപ്പിനുമപ്പുറം,
അസ്തമയച്ചോപ്പിനെ
ചുംബിക്കും കടലേ,
കുഞ്ഞലകളിലെൻ
പിണക്കം മൂളിക്കൊണ്ട്,
നിന്നെ കിനാവുകണ്ട്
മയങ്ങുന്നു മൗനമായ്.
കൊതുമ്പുവള്ളത്തിൽ,
എന്നുള്ളകത്തിൽ നിന്ന്
ഞാൻ നിനക്കായെന്നും
കരുതുന്നു പവിഴങ്ങൾ.
പുണരും കണ്ണീരാറ്റിൻ
കദനമറിയുന്നില്ല ഞാൻ,
ദിവാസ്വപ്നത്തിലെന്നും
അനന്തസാഗരം മാത്രം.
Dr.Manoj.M.R.
Comments
Post a Comment