ഓണവും കോവിഡും
കവിത. ഓണവും കോവിഡും . .................................... കോവിഡിൻ മാരി പടർന്നുപിടിക്കവെ ശ്രാവണമാസം വിരുന്നുവന്നു, വ്യാധിതന്നാധി മനസ്സിൽ തിളയ്ക്കവെ ആവണിത്തെന്നൽ തഴുകിയെത്തി, പൊയ്പ്പോയ കാലത്തെ ഓണത്തിന്നോർമ്മകൾ പൂക്കളമിട്ടു ചിരിച്ചുനിന്നു, ഇല്ലിന്നു ചന്തയു- മുത്രാടപ്പാച്ചിലും, പടരുന്ന മാരി തടുക്കവേണം, എങ്കിലും ചാരുതയെങ്ങും വിളങ്ങുന്നു, കണ്ണുതുറന്നു നാം കാണ്കേ വേണം, കാട്ടിലും മേട്ടിലും വർണ്ണം വിതറുന്നു അരളിയും തെച്ചിയും കദളിപ്പൂവും, താഴമ്പൂ മണമുള്ള പാടവരമ്പത്ത് മഞ്ഞയുടുപ്പിട്ട മുക്കുറ്റിപ്പൂ , കിന്നാരം ചൊല്ലുന്നു കറുകയും തുമ്പയും തുള്ളിക്കളിക്കുന്നു പൂത്തുമ്പികൾ, തങ്കക്കതിർക്കുല തിന്നുവാനെത്തുന്നു ചെഞ്ചായച്ചുണ്ടുള്ള തത്തമ്മകൾ, പൂങ്കുയിൽ പാടുന്നോ- രീണങ്ങൾ കേട്ടിട്ട് താളം പിടിക്കും മരംകൊത്തികൾ, താളമേളങ്ങളിൽ ചാടിക്കളിക്കുന്നു അണ്ണാറക്കണ്ണനും മൈനകളും, കാര്യങ്ങൾ വീക്ഷിച്ച് ചുറ്റിനടക്കുന്നു കണ്ണുചുവന്നോരു ചെമ്പോത്തുകൾ, ജീവന്റെയുല്ലാസ - നൃത്തങ...