കോവിഡ്സ്മരണകൾ ........ വാർത്തകൾ കേട്ടു ഞാൻ , ചീനത്തെരുവിലെ പുത്തനാം രോഗം കൊറോണയെന്ന്, ചത്തൊടുങ്ങീടുന്നു മാനുഷപുത്രന്മാർ ഈയാംപാറ്റകളെന്ന പോലെ, മറ്റുരാജ്യങ്ങളിൽ മിന്നിപ്പടർന്നവൻ, ഭൂലോകമാരിയാം പേരുകിട്ടി, വന്നുപോയ് വന്നുപോ- യെന്നുടെ നാട്ടിലും പകരും ജ്വരമാ- യിട്ടിത്രവേഗം, പത്രങ്ങൾ വായിച്ചും കേൾവികൾ കേട്ടിട്ടും നിന്നെക്കുറിച്ചു പഠിച്ചുഞാനും , സൂക്ഷ്മാണുജീവിയാം കോവിഡേ നിൻമുന്നിൽ എത്ര നിസ്സാരം മനുഷ്യജന്മം, പണ്ടുകാലത്തെങ്കിൽ ദൈവത്തിൻ കോപമായ് തെറ്റിദ്ധരിച്ചേനേ നമ്മളെല്ലാം , ഭീതിയുളവാക്കും വൃത്താന്തമെന്നിലെ മൃത്യുഭയത്തെ - യുണർത്തിവിട്ടു, അജ്ഞാതഭീതിയാൽ ജാഗ്രതയോടെ ഞാൻ ഓരോനിമിഷവും തള്ളിനീക്കി, കോവിഡ് പനിയാലെ മുന്നിലെത്തുന്നോരെ എത്ര വെറുപ്പോടെ നോക്കിനിന്നു, പാതിയുറക്കത്തിൽ ദു:സ്വപ്നം കണ്ടുഞാൻ ഞെട്ടിയുണർന്നു - വാശങ്കയോടെ, നെറ്റി വിയർത്തുപോയ് കൈകൾ തണുത്തുപോയ് ഹൃദയമിടിപ്പിന് വേഗമേറി, ചിന്തകൾ പാഞ്ഞു മനസ്സിൻവഴികളിൽ വേട്ടയാടപ്പെടും മാനിനെപ്പോൽ, ഓടിക്കിതച്ചു തളർന്നു കിടന്നുപോയ് ഭീതിയാൽ നീറും മിഴികളോടെ, പ്രാണൻ ത്യജിച്ചവ - രെത്രയോപേരുണ്ട് വീട്ടുകാരെല്ലാ- മനാഥരായി, അല്ലലില്ലാതങ്ങു ജീവിച്ചുപോകുവാൻ എത്ര പണ...