Posts

Showing posts from December, 2020

രമണസദ്ഗുരു

രമണസദ്ഗുരു. ................. ആത്മാവാം ചിരചേതനയാകും  രമണാ! സദ്ഗുരു പരമേശാ ! അഹമാകും നീ  നിർമ്മലസത്യം  രമണാ! സദ്ഗുരു പരമേശാ ! സത്തായും അറിവാം പൊരുളായും  എങ്ങും നിറയും ഗുരുനാഥാ ! പരമാർത്ഥത്തിൻ  ദർശനമേകാൻ  കൃപയായെന്നിൽ നിറയുക നീ. 🌹🌹🌹 Dr Manoj M R

വർഷം പോയതറിയാതെ

കവിത. വർഷം പോയതറിയാതെ .... .................................. ധനുമാസരാവിൽ തനിച്ചിരുന്നീടവെ  പോയസംവത്സര - മോർത്തുപോയി, 'ലോക്ഡൗൺ' ദിനങ്ങളു- മേകാന്തവാസവും, വർഷം പെട്ടെന്നു കഴിഞ്ഞപോലെ, ഗ്രീഷ്മവസന്തങ്ങൾ മാഞ്ഞതറിഞ്ഞില്ല, ഒറ്റപ്പെടലിൻ  വിജനതയിൽ, പൊയ്പ്പോയകാലത്തെ മോഹനസ്മരണകൾ  ഒത്തിരി നൊമ്പരം  തീർത്തുവുള്ളിൽ, സാഗരതീരത്തെ  സന്ധ്യകൾ ചൂടുന്ന  സിന്ദൂരപ്പൂക്കളെ  കണ്ടതില്ല, നീലാംബരിരാഗം  മൂളുന്ന കാറ്റിന്റെ  സ്നേഹത്തലോട - ലറിഞ്ഞതില്ല, പൂഴിയിൽ കൈയ്യൂന്നി  താരകളോടൊത്ത്  കവിതകൾ ചൊല്ലു - വാനായതില്ല, നവനീതചന്ദ്രന്റെ  മായികഭാവങ്ങൾ  വിസ്മയത്തോടെ നുകർന്നതില്ല, കൂട്ടുകാരോടൊത്ത്  നർമ്മം വിളമ്പീട്ട്  പൊട്ടിച്ചിരിക്കു- വാനായതില്ല, പൂങ്കാവനത്തിലെ  ചെമ്പകച്ചോട്ടിലെൻ  പ്രണയക്കിനാവിൽ  രമിച്ചതില്ല, നീഹാരമലർചൂടും  താഴ്വാരപ്പെണ്ണിന്റെ  ലാവണ്യഭാവങ്ങൾ  കണ്ടതില്ല, കാട്ടാറിൻ നൃത്തവും  കാടിൻ സുഗന്ധവും  ഹൃദയത്തിലേറ്റു - വാനായതില്ല, ക്ഷേത്രക്കുളത്തിന്റെ  പടിയിൽനിന്നീറനായ് നാമംജപിക്കു - വാനായതില്ല, അഷ്ടപതിയുടെ ...

നാഥൻ

കവിത. നാഥൻ ... .................... ധനുമാസരാവിൽ തെളിഞ്ഞ ചൈതന്യമേ! നീയെന്റെയുള്ളിലെ നാഥൻ, സാക്ഷിയായെന്നുടെ - യുള്ളിൽ ജ്വലിക്കുന്ന ശുദ്ധാവബോധത്തിൻ ദീപം, ഈ വഴിത്താരയിൽ ഞാൻ തളർന്നീടുമ്പോൾ ദാഹം ശമിപ്പിക്കും ജീവൻ, ഈ മോഹഭൂമിയിൽ ഞാൻ കുരുങ്ങീടുമ്പോൾ വഴിവിളക്കാകും പ്രകാശം, നാഥാ! നിൻകരുണയിൽ സായൂജ്യമായിടാൻ കൃപകാത്തിരിക്കുന്നു ഞാനും, നിന്നിൽ ലയിച്ചിടാൻ ശരണമടഞ്ഞിടാൻ എന്നും ഭജിക്കുന്നു ഞാനും. 🌹🌹🌹 Dr Manoj M R.

അവൾ

കവിത. *അവൾ .... ...................... പണ്ട്, അവളുടെ സാമീപ്യമെന്നിൽ സ്വർഗ്ഗം ചമച്ചിരുന്നു, അവളുടെ മിഴിയിണയിൽ അനുരാഗം, ഇന്ദ്രനീലിമയാർന്നിരുന്നു, ലജ്ജയുടെ നേറിയ വിറയലിലും അവളുടെ തഴുകലിൽ സ്നേഹത്തിന്റെ ചൂടുണ്ടായിരുന്നു. ഇന്ന്, അവളുടെ മിഴികളിൽ ഭയത്തിന്റെ കരിനിഴലുകൾ, വെറുപ്പിന്റെ കാർമേഘങ്ങൾ, മിണ്ടാതിരിക്കാനവൾ മുഖം മറച്ചിരിക്കുന്നു, അറപ്പിനാൽ കൈയ്യുറ ധരിച്ചിരിക്കുന്നു, അമർഷത്തോടവൾ  താക്കോലിനാലെന്നെ മുറിപ്പെടുത്തുന്നു. Dr Manoj M R (* Lift switch ന്റെ ആത്മഗതം കോവിഡിനു മുമ്പും ഇന്നും)

അമ്മേ! സുഗതേ!

കവിത. അമ്മേ! സുഗതേ! ............................... ഭൂവിൻ കവിതകൾ പാടി നടന്നമ്മ കേരളനാട്ടിൻ വസന്തമായി, ഹൃത്തിന്നഴലുകൾ ആ വിരൽത്തുമ്പിലെ നൊമ്പരമേകും മൊഴികളായി, സുഗതയായെന്നും ചരിച്ച നിൻമാനസം അഗതികൾക്കെന്നു - മഭയമായി, മുറിവേറ്റുവീണ മനുഷ്യജന്മങ്ങളോ  അമ്മേ! നിൻകൈകളിൽ സ്വസ്ഥരായി, പീഡനമേറ്റു തളർന്നോരു കന്യകൾ അമ്മേ! നിൻമാറിൽ മയങ്ങിവീണു, അന്ധകാരത്താൽ മറഞ്ഞ മനസ്സുകൾ നിൻസ്നേഹജ്വാലയിൽ ദീപ്തമായി, പട്ടിണിക്കോലമാമൊട്ടും വയറുകൾ നിന്റെ സാന്നിധ്യത്തിൽ തൃപ്തരായി, ഭീതിയാൽ മൗനത്തിലാഴും ഹൃദയങ്ങൾ അക്ഷരജ്യോതിയാൽ ശോഭയാർന്നു, അമ്മമനസ്സിലെ കാരുണ്യബാഷ്പങ്ങൾ വറ്റും നദിതന്നുറവയായി, പുല്ലും പുൽച്ചാടിയും മാമരക്കൂട്ടവും കാനനജീവിതഭംഗിയായി, സിംഹവാലുള്ളോരു വാനരവീരന്മാർ നിൻതണലേറ്റു സന്തുഷ്ടരായി, കാടിന്റെ സ്വന്തമാം ആദിമമാനുഷർ  അമ്മേ! പിറക്കാത്ത മക്കളായി, സ്വാർത്ഥമനുഷ്യന്റെ കാപട്യക്കൂത്തുകൾ നിന്നുടെ മുന്നിൽ കൊഴിഞ്ഞുവീണു, നിന്നുടെ ഭാഷണം രൂക്ഷമാണെങ്കിലും  വാത്സല്യം ദർശിച്ചു നിൻമിഴിയിൽ, മലയാളനാട്ടിൻ മനസ്സാക്ഷിക്കുള്ളിൽ നീ ജാഗ്രതയെന്ന തിരികൊളുത്തി, അമ്മേ! സുഗതേ! നീ - യെന്നും സുഗന്ധമായ് മലയാളമണ്ണിൽ വസിക്കുമല്ലോ. 🌹🌹...

ദേവി

പ്രാർത്ഥന. ദേവി. ........... മനതാരിൽ കവിത കുറിച്ചു, അകതാരിൽ ഭക്തി നിറച്ചു, ദേവി നിൻസന്നിധിയിൽ ഞാൻ സാഷ്ടാംഗം വീണുനമിച്ചു, മനതാരിൻ വൈഷമ്യങ്ങൾ, അകതാരിൻ സുഖദുഃഖങ്ങൾ, അർപ്പിച്ചു പാദത്തിങ്കൽ ശരണത്തിൻ പ്രാർത്ഥനയോടെ, അമ്മേ നിൻതിരുവുടൽ കാണെ തെരുതെരെ ഞാൻ താണുവണങ്ങി, ആമോദക്കടലലയെന്നിൽ ആനന്ദനർത്തനമാടി, ദേവി നിൻനാമജപത്താൽ ഭയമെല്ലാമകന്നുപോയി, അമ്മേ നിൻസാന്നിധ്യത്തിൽ സായൂജ്യം വന്നുനിറഞ്ഞു. 🌹🌹🌹 Dr Manoj M R.

ഗുരു

നുറുങ്ങുകവിത. ഗുരു. .......... ഒരു ശിഷ്യനെ തരപ്പെട്ടാൽ ഗുരു ആകാമായിരുന്നു. 🌹

നാനാക്ക് ഗുരുദേവൻ

കവിത നാനാക്ക് ഗുരുദേവൻ . ................................. പൊൻനിറമാർന്നൊരു  മേഘശകലമ്പോൽ പ്രോജ്ജ്വലിക്കുന്നു  സുവർണ്ണക്ഷേത്രം, അമൃതസരസാം സ്ഫടികസലിലത്തിൽ ചന്ദ്രിക തീർക്കുന്നു ദേവലോകം, സംഗീതഗംഗയായ് വാനിലുയരുന്നു  ഹൃദയങ്ങൾ പാടും  ഗുരുവാണികൾ, സത്യവും നന്മയും സ്നേഹസായൂജ്യവും  മന്ത്രങ്ങളാക്കും ഗുരുഭാഷണം, നാനാക്ക് ഗുരുവിന്റെ ചൈതന്യരൂപമെൻ  ചിത്തത്തിൽ നന്നേ തെളിഞ്ഞുനിൽക്കെ, എന്നിലുയരുന്നു ഏകദൈവത്തിന്റെ ശാന്തി പകരുമ - ഖണ്ഡധ്യാനം. Dr Manoj M R 🌹🌹🌹